പണിയെന്നാല്‍തട്ടിപ്പ്: കണ്ണുതെറ്റിയാല്‍ ദു:ഖിക്കേണ്ടിവരും

സ്വന്തം ലേഖകന്‍

കണ്ണൂര്‍: നമ്മുടെ ജില്ലയില്‍ ഇരുപതുവര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ മാറ്റമെന്നാല്‍ തൊഴില്‍ മേഖലയിലെ തട്ടിപ്പ് പെരുകിയെന്നതായിരിക്കും ഉത്തരം. ഇതു സ്വന്തംതൊഴിലിനെ ആത്മാര്‍ത്ഥമായി കാണുകയും കളളപ്പണിയെടുക്കാതിരിക്കുന്നവരുമായ ഒരു ചെറിയ വിഭാഗത്തെ ഉദ്ദ്യേശിച്ചുപറയുന്നില്ല. തൊഴിലാളിയും തൊഴിലുടമയും തമ്മിലുളള ആത്മാര്‍ത്ഥമായ ബന്ധം മാറി ഇപ്പോള്‍ ചൂഷിതനും ഇരയും തമ്മിലുളള ഇടപാടായി തൊഴില്‍ രംഗം മാറികഴിഞ്ഞിരിക്കുകയാണ്.

തൊഴില്‍ദാതാവ് തന്നെ കണ്ണടച്ചുവിശ്വസിക്കുന്നുവെന്ന് മനസിലാക്കുമ്പോള്‍ കോണ്‍ക്രീറ്റ് അളവ് കൂട്ടിപ്പറഞ്ഞ് പണം വസൂലാക്കുന്ന കരാറുകാരും മേസ്ത്രിമാരും., കുഴിക്കാത്ത കോലളന്ന് പണം വാങ്ങുന്ന കിണര്‍തൊഴിലാളികള്‍, രണ്ടാംതരംകല്ലിറക്കി ഒന്നാന്തരമാണെന്ന് വിശ്വസിപ്പിച്ച് ഒന്നാന്തരത്തിന്റെ കാശുവാങ്ങുന്ന ചെങ്കല്‍ഏജന്റുമാര്‍. അളവില്‍ കൂടുതല്‍ വാങ്ങിപ്പിച്ച പെയിന്റും പോളിഷും ആരുമറിയാതെ കുപ്പികളിലാക്കി കടത്തി മറിച്ചുവില്‍ക്കുന്ന പെയിന്റ് മേസ്ത്രിമാര്‍.

ഹോള്‍സെയില്‍ കച്ചവടക്കാരുമായി ഒത്തുകളിച്ച് കമ്മിഷന്‍ പിടിക്കുന്ന വയറിംഗ്, പ്‌ളബിംഗ് മേസ്ത്രിമാര്‍. മരമെടുക്കുമ്പോള്‍ കോലളവില്‍ പണമടിച്ചുമാറ്റുന്ന ആശാരിമാര്‍, ഇങ്ങനെ തട്ടിപ്പുകാരുടെ നിര വളരെ നീണ്ടതാണ്. ഒന്നു കണ്ണുതെറ്റിയാല്‍ ലക്ഷങ്ങള്‍ വരെ തൊഴില്‍ദാതാവിന് നഷ്ടം വന്നേക്കാം. കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി... എന്നതാണ് പുതുകാലത്തിന്റെ മുദ്രാവാക്യം.

എങ്ങനെ വീടെടുക്കുംസാറെ...

സ്വന്തമായി വീടുപണി തുടങ്ങിയാല്‍ അയാളുടെ കഷ്ടകാലം തുടങ്ങിയെന്നാണ് നാട്ടുചൊല്ല്.
പറഞ്ഞതില്‍ കളിയും കാര്യമുണ്ടെങ്കിലും ഇപ്പോള്‍സംഗതി സത്യമായിരിക്കുകയാണ്. മണല്‍കിട്ടാനില്ല, ചെങ്കല്ല്, ജില്ലി, കമ്പി, സിമെന്റ് എന്നിവയ്ക്കു തീവില.

ഇതിന്റെ കൂടെ വിഴുങ്ങാനായി വാപിളര്‍ത്തി നില്‍ക്കുന്ന കൂലിയുമാകുമ്പോള്‍ സാധാരണക്കാരന്റെ വീടെന്ന സ്വപ്നം തറയിലൊതുങ്ങും. മൂന്നുകൊല്ലം മുമ്പ് ഒരു വീടെടുക്കാന്‍ ചിലവഴിക്കേണ്ടതിന്റെ മൂന്നിരട്ടിയാണ് ഇന്നു ചിലവഴിക്കേണ്ടത്. വിറ്റുംപൊറുക്കിയും ബാങ്ക് വായ്പയെടുത്തും ഇറങ്ങാമെന്നു വെച്ചാല്‍ തൊഴിലാളികളുടെക്ഷാമവും രൂക്ഷമാണ്. നാട്ടില്‍ തെങ്ങൊന്നിന് 20 രൂപ തേങ്ങയിടാന്‍ വാങ്ങുന്നുണ്ട്. എങ്കിലും ഈ മേഖലയില്‍ ആളുകള്‍ കുറവ്.

വീടിന്റെ തൊട്ടപ്പുറത്ത് കിളയ്ക്കാന്‍ പോയാല്‍ 700രൂപയും ചിലവും കിട്ടും. എങ്കിലും പണിക്കാളെ കിട്ടാനില്ല. ഇവരൊക്കെ എങ്ങോട്ടുപോയെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

Related News:
നിര്‍മ്മാണമേഖലയില്‍ കൂലി ആയിരത്തിലേക്ക് കുതിക്കുന്നു




Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post