ഡി.വൈ.എഫ്.ഐ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മാഫിയ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് തടയാനെത്തിയ പൊലീസിനു നേരെ പ്രവര്‍ത്തകര്‍ പരക്കെ കല്ലേറ് നടത്തി. പൊലീസുയര്‍ത്തിയ ബാരിക്കേഡ് തകര്‍ത്തു കലക്ടറേറ്റ് വളപ്പില്‍ കയറാനും ശ്രമമുണ്ടായി.

DYFI-Marchമാര്‍ച്ച് കലക്ടറേറ്റിനു മുന്നിലെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലേറ് നടത്തിയത്. പൊലീസ് സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷം പടര്‍ന്നില്ല. തുടര്‍ന്ന് നേതാക്കള്‍ പ്രവര്‍ത്തകരെ ശാന്തരാക്കി. സി. പി. എം സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ കേരളസമൂഹം ദാവൂദ് ഉമ്മന്‍ എന്നാണു വിളിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് മാഫിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി ഫയാസ്ഉള്‍പ്പെടെയുളളവര്‍ക്കു മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ടു ബന്ധമുണ്ടെന്നും ജയരാജന്‍ ആരോപിച്ചു.

സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും കളളക്കേസില്‍ കുടുക്കുന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിന്റെ വാനരസേനയായി കേരള പൊലീസ് അധ: പതിച്ചിരിക്കുകയാണ്. കളളക്കടത്തു മാഫിയ സംഘങ്ങളുമായി പൊലീസും സര്‍ക്കാരും ഒന്നിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. ഇവരെ അറസ്റ്റു ചെയ്യാന്‍ പൊലീസിനു കഴിയുന്നില്ല. സി. പി. എം പ്രവര്‍ത്തകരെ വേട്ടയാടുന്ന ഡി.വൈ. എസ്. പി ഷൗക്കത്തലിയെപ്പോലുളള എരപ്പന്‍മാര്‍ പൊലീസിലുളള കാലത്തോളം ജനങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ബിനോയ് കുര്യന്‍, ബിജുകണ്ടക്കൈ, എം.വി രാജീവന്‍, എം. രതീഷ്, എം. അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, DYFI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم