ആത്മാഹത്യ സാമ്പത്തിക പ്രയാസമാണെന്നു സൂചന

മയ്യില്‍: ഒരുകുടുംബത്തിലെ നാലുപേര്‍ വിഷംകഴിക്കുകയും അതില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ സാമ്പത്തിക പ്രയാസമാണെന്നു സൂചന. പെരുവങ്ങൂരിലെ വി. പ്രേമരാജന്‍(48) ഭാര്യ നളിനി, മക്കളായ നീതി, നിത്യ എന്നിവരാണ് വിഷം കഴിച്ചത്. ഇതില്‍ പ്രേമരാജനും മകള്‍ നീതിയുമാണ് മരിച്ചത്.

നളിനിയും നിത്യയും കണ്ണൂര്‍ എ.കെ.ജി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം കണ്ട് ബോധരഹിതയായ മൂത്ത മകള്‍ നീതു മയ്യില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്.
Poison

പൂവില്‍പ്പനക്കാരനായ പ്രേമരാജന്റെ മൂത്തമകള്‍ നീതുവിന്റെ വിവാഹം ഡിസംബര്‍ 20ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. വിവാഹത്തിന് പണം കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് കിടപ്പാടമായ അഞ്ചു സെന്റ് ഭൂമി ബാങ്കില്‍ പണയം വെക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബാങ്ക് അധികൃതര്‍ തളളിക്കളഞ്ഞതിനെ തുടര്‍ന്നാണ് കുടുംബം കൂട്ട ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

Related News:

keywords: Kerala, Kannur, Family, suicide, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم