കൊടുംമഴയില്‍ കണ്ണൂരിന്നഷ്ടം 21.50 കോടി

കണ്ണൂര്‍: കൊടുംമഴയില്‍ ജില്ലയ്ക്കു 21,50,30,385 രൂപയുടെ നഷ്ടം. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച കനത്ത കാറ്റിലും മഴയിലും ഇതുവരെ 30 വീടുകള്‍ പൂര്‍ണമായും 1021വീടുകള്‍ ഭാഗീകമായും തകര്‍ന്നു. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 38,84,415 രൂപയുടെയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 1,31,56,070 രൂപയുടെയും നഷ്ടം കണക്കാക്കുന്നു.
House-collapsed-Kannur


തിങ്കളാഴ്ച മാത്രം 21 വീടുകളാണ് ഭാഗിമായി തകര്‍ന്നത്. തലശേരി താലൂക്കില്‍ മാത്രം 16 വീടുകളാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. ഇതുവരെ 1154 ഹെക്ടര്‍ സ്ഥലത്തെ നെല്ല്, തെങ്ങ്, കമുക്, കുരുമുളക്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിച്ചു.

ഇതിന്റെ മാത്രം നഷ്ടം 10,60,89,900 രൂപയാണ്. ശക്തമായി തുടരുന്ന മഴയില്‍ ജില്ലയില്‍ പൊതുമരാമത്ത് റോഡുകളുടെ നഷ്ടം 8.98 കോടി രൂപയായി. മറ്റു റോഡുകള്‍, വൈദ്യുതി സംവിധാനം എന്നിവയുടെ നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല. എന്നാല്‍ യഥാര്‍ഥ നഷ്ടം ഇതിന്റെ ഇരട്ടിയിലേറെ വരും.

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 13 പേര്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട രണ്ടുപേരെ ഒന്നരമാസമായിട്ടും കണ്ടെത്താനായില്ല. തിങ്കളാഴ്ച 54.03 മില്ലീമിറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയില്‍ ഇതുവരെ 2696.87 മില്ലീമീറ്റര്‍ മഴലഭിച്ചിട്ടുണ്ട്.

Keywords: Kerala, Kannur, Rain, Looses, Rupees, House, damages, collapsed, agriculture, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post