പ്രകൃതിവിരുദ്ധം മൊബൈലില്‍ ചിത്രീകരിച്ച് പീഡിപ്പിച്ച സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി

പെരിങ്ങോം:: പ്ലസ്ടുവിനും ഹൈസ്‌കൂളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധം ചെയ്യുകയും രംഗം മൊബൈലില്‍ പകര്‍ത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. അരവഞ്ചാലിലെ വിദ്യാര്‍ത്ഥികളാണ് ക്രൂരമായ പീഡനത്തിനിരയായത്. വോളിബോള്‍ കളിക്കാന്‍ വന്ന വിദ്യാര്‍ത്ഥികളെ പ്രലോഭിച്ച് പ്രകൃതി വിരുദ്ധത്തിന് ഉപയോഗിക്കുകയും ഈ രംഗം മൊബൈലില്‍ പകര്‍ത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. പയ്യന്നൂര്‍ ചെറുപുഴ റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസിലെ ക്ലീനര്‍ ഉള്‍പ്പെട്ട സംഘമാണ് പീഡനത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയും ഇതില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംഘത്തിലെ മററുളളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പീഡനത്തിനിരയായ ഒരു വിദ്യാര്‍ത്ഥിയുടെ സഹോദരിയെയും വലയിലാക്കാന്‍ സംഘം ശ്രമം നടത്തിയതായും സൂചനയുണ്ട്. ഈ കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സഹോദരിയെ കൂടി എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും പുറത്ത് വന്നിട്ടുണ്ട്. ഇതോടെ മാനസികമായി തളര്‍ന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പരാതിയുമായി മുന്നോട്ട് വന്നത്. പീഡനത്തിനിരയായ രണ്ടു കുട്ടികളും മംഗലാപുരത്ത് ചികിത്സയിലാണിപ്പോള്‍.
കണ്ണൂര്‍ കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രലോപനങ്ങള്‍ നല്‍കി പ്രകൃതി വിരുദ്ധം നടത്തുളള വന്‍ സംഘം തന്നെ പ്രവര്‍ത്തിച്ചു വരുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post