ഷുക്കൂര്‍ വധക്കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

തളിപ്പറമ്പ: എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചവശനാക്കിയതായി പരാതി. സി.പി.എം പ്രവര്‍ത്തകന്‍ അരിയില്‍ സ്വദേശി വേലിക്കാത്ത് ഉമേഷ് (31)നെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധക്കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഉമേഷ്. വ്യാഴാഴ്ച തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ ഒപ്പിട്ട് മടങ്ങവേ ഉച്ചക്ക് 12 മണിയോടെ മെയിന്‍ റോഡില്‍ വച്ച് ഒരു സംഘം മാര്‍ക്കറ്റ് റോഡിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നത്രെ. കൊല്ലപ്പെട്ട ഷുക്കൂറിന്റെ സഹോദരന്‍ ഷെഫീഖ്, സക്കറിയ, അയ്യൂബ്, സലാം, ഹാരിസ്, കണ്ടാലറിയാവുന്ന നാലുപേര്‍ എന്നിവര്‍ ചേര്‍ന്നാണ് അക്രമിച്ചതെന്നാണ് പരാതി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم