തലശേരിക്ക് നഷ്ടമായത് നിസ്വാര്‍ത്ഥനായ സഹകാരിയെ

Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

തലശേരി: സഹകരണ മേഖലയില്‍ ആതുരശ്രുശ്രൂഷ രംഗത്തും ബാങ്കിംഗ് മേഖലയിലും നിരവധി സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും അത്യൂന്നതിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും ലോകത്തിനു തന്നെ മാതൃകയാക്കുകയും ചെയ്ത സഹകരണരംഗത്തെ ഭീഷ്മാചാര്യരെയാണ് ഇ. നാരായണന്റെ വിയോഗത്തിലൂടെ തലശേരിക്ക് നഷ്ടമായത്.

അന്തര്‍ ദേശീയതലത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനമായ ഇ. നാരായണന്‍ ഏററവും താഴേക്കിടയില്‍ നിന്നാണ് വളര്‍ന്നുവന്നത്.
ബീഡിതൊഴിലാളിയായ ജീവിതം ആരംഭിച്ച ഇ. നാരായണനു കൈമുതല്‍ നാലാംക്‌ളാസ് വിദ്യാഭ്യാസം മാത്രമെയുണ്ടായിരുന്നുളളൂ.എന്നാല്‍ തുടര്‍ന്നുളള വളര്‍ചയില്‍ ലോകത്തെവിടെ സഞ്ചരിക്കുമ്പോഴും ഭാഷ ഒരു പ്രശ്‌നമായിരുന്നില്ല. ഉന്നതവിദ്യാഭ്യാസമുണ്ടെങ്കില്‍ മാത്രമെ ഉന്നത പദവിയില്‍ കൂടി പുരോഗമനത്തിലേക്ക് നയിക്കാന്‍ സാധിക്കുകയുളളൂവെന്ന വിശ്വാസം തെറ്റാണെന്ന് ഇ. നാരായണന്‍ തന്റെ ജീവിതത്തിലൂടെ തെളിയിച്ചുവെന്ന് ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യര്‍ ഇ. നാരായണനെ കുറിച്ച് വിശേഷിപ്പിച്ചിട്ടുണ്ട്. അഞ്ചുമാസം മുമ്പ് തലശേരി പൗരാവലി വി. ആര്‍ കൃഷ്ണയ്യരെ ആദരിച്ചപ്പോള്‍ അതിലെ സംഘാടകരില്‍ പ്രമുഖനായിരുന്നു ഇ. നാരായണന്‍.

തലശേരിയിലും പരിസര പ്രദേശത്തുമുളള പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ സഹകരണ രംഗത്ത് ആദ്യമായി ആംബുലന്‍സും തലശേരി ജനറല്‍ ആശുപത്രിയില്‍ പാട്യം ഗോപാലന്റെ സ്മരണയ്ക്ക് മൂന്നു നില കെട്ടിടം പണിക്ക് പോവാര്‍ഡും നിര്‍മിച്ച് അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് പാവപ്പെട്ട രോഗികള്‍ക്ക് മരുന്നും നല്‍കാനുളള പദ്ധതി ആവിഷ്‌കരിച്ചത് ഇ. നാരായണന്‍ തലശേരി സഹകരണ റൂറല്‍ ബാങ്ക് പ്രസിഡന്റായ കാലഘട്ടത്തിലാണ്.

1965ല്‍ മണ്ണയാട് ഐക്യനാണയ സംഘത്തിന്റെ പ്രവര്‍ത്തകനായാണ് ഇ.നാരായണന്‍ സഹകരണരംഗത്ത് കാല്‍വെയ്ക്കുന്നത്. ഇതാണ് പിന്നീട് വടക്കുമ്പാട് സഹകരണ സംഘമായി മാറിയത്.തലശേരി സഹകരണാശുപത്രിയും മണ്ണയാട് സഹകരണ നഴ്‌സിംഗ് കോളജും സഹകരണ എന്‍ജിനിയറിംഗ് കോളജും മെഡിക്കല്‍ ഫൗണ്ടേഷന്‍ സിററിസെന്ററും 1997ല്‍ റബ്‌കോയും ആരംഭിച്ച് സഹകരണ പ്രസ്ഥാനത്തിനു മാതൃക കാട്ടിയത് ഇ. നാരായണനായിരുന്നു.

1970ല്‍ കൊല്‍ക്കത്തയില്‍ സി. ഐ.ടി.യുവിന്റെ സ്ഥാപക രൂപീകരണയോഗത്തില്‍ പങ്കെടുത്ത അപൂര്‍വം ചിലരില്‍ ഒരാളായ ഇ. നാരായണന്‍ 196567 കാലഘട്ടത്തില്‍ തലശേരി ലോക്കല്‍ സെക്രട്ടറിയായിരുന്നു.സംസ്ഥാന സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പദവിയിലിരുന്നുകൊണ്ട് സഹകരണ രംഗത്ത് ഒട്ടേറെ മാററങ്ങളുണ്ടാക്കാന്‍ ഇ. നാരായണനു കഴിഞ്ഞിട്ടുണ്ട്. സഹകരണ മേഖലയില്‍ കൈവെച്ചത് എല്ലാംപൊന്നാക്കിയപ്പോഴും റബ്‌കോയുടെ സാമ്പത്തിക ഭാരം അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും എല്ലാംകരകയറുമെന്ന് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് ആത്മവിശ്വാസത്തോടെ പറയുമായിരുന്നു.

Keywords: E Narayanan condolonce, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post