കണ്ണൂർ: ക്ഷേത്രനിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നവർക്ക് ഭക്ഷണം പാകം ചെയ്തുനൽകിയതിന് തന്നെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് വീട്ടമ്മയുടെ പരാതി. കാഞ്ഞിരോട് പുറവൂരിലെ കെ.പി. തങ്കമണിയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. ക്ഷേത്ര കുടുംബാംഗവും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും കുടുംബവുമാണ് തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നതെന്ന് തങ്കമണി പറഞ്ഞു.
പാർട്ടിയിലെ മുതിർന്ന നേതാക്കളോട് കാര്യം പറഞ്ഞിട്ടും അപവാദ പ്രചാരണങ്ങൾ തുടരുകയായിരുന്നു. ചക്കരക്കൽ പോലീസിലും വനിതാ സെല്ലിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ക്ഷേത്ര നിർമ്മാണം കഴിഞ്ഞ ശേഷവും ഇവർ അപവാദ പ്രചാരണം തുടരുകയാണ്.
ക്ഷേത്ര കഴകപ്പുരയിലെ പ്രായമായ സ്ത്രീക്ക് അസുഖമായ സമയത്ത് ക്ഷേത്ര മുറ്റം അടിച്ചുതെളിയ്ക്കുകയും മറ്റും ചെയ്തുകൊടുത്ത വിരോധത്തിലാണ് ഇത്തരത്തിൽ മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്നും തങ്കമണി പറഞ്ഞു. അഞ്ച് പെൺമക്കളുള്ള ഇവരുടെ ഭർത്താവ് ഒരു വർഷം മുമ്പാണ് മരിച്ചത്.
Keywords: Kannur, Kerala, House Wife, Complaint, CPM Leader, Press Conference, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment