കണ്ണൂര്‍: ബ്ലോക്ക് പഞ്ചായത്ത് പാതിരിയാട് ഡിവിഷനിലേക്ക് തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സി പി എം വ്യാപകമായി നടത്തിയ ക്രമക്കേടുകള്‍ക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി സി സി പ്റസിഡണ്ട് കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്ക്കുമയച്ച ഫാക്സ് സന്ദേശത്തിലാവശ്യപ്പെട്ടു.
ഡിവിഷനിലെ 14 ബൂത്തുകളില്‍ ഒമ്പതെണ്ണത്തിലും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമില്ലെന്ന് പറഞ്ഞ് എല്‍.ഡി. എഫുകാര്‍ക്ക് നിര്‍ബാധം വോട്ടു ചെയ്യാന്‍ ചില ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് വേണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശമുണ്ടെന്ന് ഇടതുപക്ഷഅനുഭാവികളായ ഉദ്യോഗസ്ഥരും സി പി എം നേതാക്കളും ബോധപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ശേഷം കലക്ടറെ താന്‍ ബന്ധപ്പെട്ടപ്പോഴാണ് തിരിച്ചറിയല്‍ കാര്‍ഡ് വേണ്ടെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കലക്ടര്‍ അറിയിച്ചത്.
അദ്ദേഹം അപ്പോള്‍ തന്നെ പോളിംഗ് സ്റ്റേഷനുമായി ബന്ധപ്പെട്ട് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് അറിയിക്കുകയും ചെയ്തു. രാവിലെ ഏഴു മണി മുതല്‍ രണ്ടു മണിക്കൂര്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ സി പി എം വ്യാപകമായി നടത്തിയ കള്ളവോട്ടിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നുവെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
Keywords: DCC President, K. Surendran, Kannur, By Election, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment