പുലിയിറങ്ങിയെന്ന് ജനം: പുലിയല്ലെന്ന് വനംവകുപ്പ്

കണ്ണൂര്‍: കഴിഞ്ഞ ദിവസം കക്കാട് ടൗണില്‍ പുലിയെ കണ്ടതായിനാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപകമായ തിരച്ചില്‍ നടത്തി.

ചൊവ്വാഴ്ച രാവിലെ തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസിലെ ഷൈനികുമാറിന്റെ നേതൃത്വത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കക്കാടും പരിസരവും തിരച്ചില്‍ നടത്തിയത്. സ്ഥലത്ത് കാണപ്പെട്ട പുലിയുടെതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും ഇവര്‍ പരിശോധിച്ചു. ഇവ പുലിയുടെതാണെന്ന് സ്ഥിതീകരിക്കാന്‍ കഴിയില്ലെന്ന് ഷൈനികുമാര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി 11മണിയോടെ കക്കാട് യതീംഖാനക്ക് സമീപമുളള മൈതാനളേക്ക് റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്ന് പുലി ഇറങ്ങിപോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടുവെന്നാണ് പറയുന്നത്.
Tiger
file photo


വിവരമറിഞ്ഞ് വനംവകുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡും ടൗണ്‍ എസ്. ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുളള പൊലീസ് സംഘവും തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കാഞ്ഞിരോട് കനാലിനു സമീപം പുലിയെ കണ്ടുവെന്ന അഭ്യൂഹവുമുണ്ടായി. പുലിയുടെതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടിയിട്ടുണ്ട്. മണിക്കൂറുകളോളം ഇവര്‍ തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. തലമുണ്ട ഭാഗത്തേക്ക് പോകുന്ന പഴശി പദ്ധതിയുടെ കനാലിനു സമീപമാണ് പുലിയുടെ കാല്‍പ്പാട് കണ്ടെത്തിയത്.

Keywords: Kerala, Kannur, Tiger, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post