പതിനാലു ബംഗ്ളാദേശികൾ ജയിലിൽ നിന്ന് പുറത്തിറങ്ങി

കണ്ണൂർ: മതിയായ രേഖകളില്ലാത്തതിനാൽ കണ്ണൂർ സെൻട്റൽ ജയിലിൽ കഴിഞ്ഞിരുന്ന ബംഗ്ളാദേശ് സ്വദേശികളായ പതിനാലു പേർ വ്യാഴാഴ്ച പുറത്തിറങ്ങി. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിട്ടും സ്വന്തം രാജ്യത്തേയ്‌ക്കുള്ള ഇവടുടെ മടക്കയാത്റ അനിശ്ചിതത്വത്തിലാണ്.

വിദേശ പൗരൻമാർ ജയിൽ മോചിതരായാൽ എത്റയും പെട്ടെന്ന് സ്വന്തം രാജ്യത്തിലേയ്‌ക്ക് അയയ്‌ക്കണമെന്നാണ് നിയമം. അതിന് എംബസിയുമായുള്ള നടപടിക്റമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. കണ്ണൂരിൽ ജയിൽ മോചിതരായവരുടെ കൈയിൽ തങ്ങൾ ബംഗ്ലാദേശ് സ്വദേശികളാണെന്നു തെളിയിക്കുന്ന രേഖകളൊന്നുമില്ല. അതിനാൽ ഇവർ നാട്ടിലേയ്‌ക്ക് പോകുന്നതിന് കാലതാമസം നേരിടും.

ബംഗ്ളാദേശിലെഭാഗീരഥി ജില്ലയിലെ മുഹമ്മദ് ഇബ്റാഹിം (26), മുഹമ്മദ് വഹീദുൽ (23), സഹോദരൻ മുഹമ്മദ് ഫെർദാനസ് (22), മുഹമ്മദ് ലിക്‌സൺ (27), മുഹമ്മദ് ജമാൽ (35), മുഹമ്മദ് മൊയാദുൽ (24), മുഹമ്മദ് മിസനൂർ (26), മുഹമ്മദ് സയിബുൾ ( 32 ), മുഹമ്മദ് മുനീർ, മുഹമ്മദ് അബ്ബാസ് (24), മുഹമ്മദ് ബഷീർ (28), മുഹമ്മദ് സഗീർ (30), അബ്ദുല്‍ മാലിക് (50), മൊഹീൻ മുള്ള (33) എന്നിവരാണ് രണ്ടു വർഷത്തെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്.

വ്യാഴാഴ്ച ലെജയിൽ മോചിതരായവർ മതിയായ രേഖകളില്ലാത്തതിനെ തുടർന്ന് ആലുവയിൽ വച്ചാണ് രണ്ടു വർഷം മുമ്പ് അറസ്റ്റിലായത്. ആലുവയിൽ നിർമ്മാണത്തൊഴിലാളികളായി എത്തിയതായിരുന്നു ഇവർ. ബംഗ്ലാദേശിൽ നിന്ന് പശ്ചിമ ബംഗാൾ വഴിയാണ് ഇവർ കേരളത്തിലെത്തിയത്. 

ആലുവ കോടതി രണ്ടു വർഷം തടവും 20,000 രൂപ പിഴയുമാണ് ഇവർക്ക് വിധിച്ച ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടിയിരുന്നു. ആദ്യം തിരുവനന്തപുരം പൂജപ്പുര ജയിലിലായിരുന്ന ഇവരെ ഒന്നര മാസം മുമ്പാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം ജയിലിലെ ചപ്പാത്തി നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്തതിന്റെ പണം ഉപയോഗിച്ചാണ് പിഴയടച്ചതെന്ന് ബ്ഗ്ളാദേശ് സ്വദേശികൾ പറഞ്ഞു. പിഴയടയ്‌ക്കാൻ പണമില്ലാത്തതിനാൽ മൂന്നു പേർ ഇവിടെ ശിക്ഷയിൽ തുടരുന്നുണ്ട്.
Jail, Kannur, Kerala, Bangladesh, Malayalam News, National News, Kerala News

Keywords: Jail, Kannur, Kerala, Bangladesh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post