ജോലി വാഗ്ദ്ധാനം നല്‍കി മാഹി സ്വദേശി ലക്ഷങ്ങള്‍ തട്ടിയതായി പരാതി

കണ്ണൂര്‍: തിരുവനന്തപുരത്തെ മലയാളി കുടുംബത്തെയും മറ്റ് നിരവധി മലയാളികളേയും ഗള്‍ഫില്‍ നിന്ന് മാഹി അഴിയൂര്‍ സ്വദേശി കബളിപ്പിച്ചതായി പരാതി. മാഹി അഴിയൂര്‍ സ്വദേശി സയ്യിദ് ഹുസൈനാണ് ലക്ഷകണക്കിന് രൂപ തട്ടിയത്. നിരവധി പേരില്‍ നിന്നായി ഇയാള്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കിയിട്ടുണ്ട്.
Hussain, Kannur

തിരുവനന്തപുരം സ്വദേശി ജിതിനില്‍ നിന്നും മാത്രം 21 ലക്ഷം തട്ടിയെടുത്തിട്ടുണ്ട്. യുഎഇയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ സര്‍വ്വീസില്‍ പൈലറ്റായി ജോലി ശരിയാക്കിതാരം എന്ന് പറഞ്ഞാണ് പണം തട്ടിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലിയും ഇല്ല പണവും ഇല്ല എന്ന അവസ്ഥ വന്നപ്പോഴാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അമേരിക്കയില്‍ നിന്ന് കൊമേഴ്‌സ്യല്‍ പൈലറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജിതിന്‍ തൊഴിലെന്ന സ്വപ്നമാണ് സയ്യിദിന്റെ വലയില്‍ വീഴാന്‍ കാരണം.

ദുബൈയിലെ ഷെയ്ക്കിന്റെ പി ആര്‍ഒ ആണെന്ന് പറഞ്ഞാണ് സയ്യിദ് ആളുകളെ പരിചയപ്പെടുന്നത്. പണം കൈക്കലാക്കി മുങ്ങി നടക്കുകയാണ് പതിവ്. കണ്ണൂര്‍ ഫോര്‍ട് റോഡിലെ യൂനിയന്‍ ബാങ്കിന്റെ ചെക്കാണ് ഇയാള്‍ നല്‍കിയത്. നിരവധി തവണ ബന്ധപ്പെട്ടിട്ടും ജോലിയും പണവും ലഭിക്കാതെ വന്നപ്പോള്‍ ചെക്ക് ബാങ്കില്‍ നല്‍കിയെങ്കിലും പണമില്ലെന്ന് പറഞ്ഞ് മടക്കുകയായിരുന്നു. ഇയാളുടെ അഴിയൂരിലുള്ള വീട്ടില്‍ പോയെങ്കിലും അവിടെയും ലക്ഷകണക്കിന് രൂപ കടമാക്കി മുങ്ങിയെന്നാണ് പറയുന്നത്.

നിരവധിയാളുകളില്‍ നിന്ന് സയ്യിദ് പണം തട്ടിയതായി ബന്ധുക്കള്‍ തന്നെ പറയുന്നു. അഴിയൂരിലെ കുടുംബ വീട്ടിന് തൊട്ടടുത്ത് സയ്യിദിന്റെ ഭാര്യയും മക്കളും താമസിക്കുന്നുണ്ട്. അവരുടെ ചെലവിനും പോലും ഇയാള്‍ പണം അയക്കാറില്ലെന്ന് പറയുന്നു. എന്നാല്‍ ഭാര്യയെയും മക്കളെയും പറ്റിച്ച് സയ്യിദ് ദുബൈയില്‍ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്.

പണമില്ലാതെ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് ഹൈക്കോടതി വക്കീല്‍ പി അനിയന്‍ മുഖേന നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനും മറുപടി നല്‍കാന്‍ സയ്യിദ് തയ്യാറായിട്ടില്ല.

Keywords: Kerala, Kannur, Job, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post